ജയിൽ എന്നത് ഒരു മനുഷ്യനെ മാനസികമായും ശാരീരികമായും മറ്റു പല തരത്തിലും ബാധിക്കുന്ന ഒന്നാണ്. ഒട്ടനവധി അനാവശ്യ നിയമകുരുക്കുകളും, മറ്റു പ്രശ്നങ്ങളുമായി ജയിൽ ഒരു നരകമായി അനുഭവപെട്ടിട്ടുണ്ട്. ഞങ്ങളെക്കാൾ ദുരനുഭവമുള്ള മനുഷ്യരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. ഒരുപാട് മനുഷ്യാവകാശലംഘനങ്ങൾ അവിടെ നടക്കുന്നുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവാണ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തത്. ലഘുലേഖ കൈവശം വച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങളായി ഈ ലഘുലേഖകള്‍ വില്‍ക്കുന്നയാളാണ് താനെന്നും അതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എ വാസു പറഞ്ഞു.
യു എ പി എ വിരുദ്ധ നിലപാടുള്ള സി പി ഐ എം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും
ഏറ്റുമുട്ടലിലാണ്, കൊലചെയ്യപ്പെട്ടത് മാവോയിസ്റ്റുകളല്ലേ എന്ന് നാം സമാധാനിക്കും. പെട്രോളിന് വിലകൂടിയാല്‍ നാം കൂടിയ വില കൊടുക്കും, അല്ലെങ്കില്‍ വണ്ടി ഷെഡില്‍ കയറ്റും, ബി എസ് എന്‍ എല്‍ വിറ്റാല്‍ നാം ജിയോയുടെ സിമ്മുവെച്ച് അഡ്ജസ്റ്റ് ചെയ്യും, എയര്‍ ഇന്ത്യ ടാറ്റക്ക് കൊടുത്താല്‍ നാം യാത്ര ഇനി ടാറ്റയുടെ വിമാനത്തിലാക്കും.
കേസ് നടത്തിപ്പുകാലയളവില്‍ ആരെ സ്വാധീനിക്കുമെന്ന് കണ്ടാണ് കോടതി ഈ ചെറുപ്പക്കാരനെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഇന്ന് താഹയെ മാത്രം ഒറ്റ തിരിച്ചു ജയിലിലയക്കുമ്പോള്‍ കോടതിയിലും അതിന്റെ വിധികളിലുമുള്ള ഹതാശരായ മനുഷ്യരുടെ പ്രതീക്ഷകളാണ് മങ്ങിപ്പോകുന്നത്.